2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

എന്നും പതിനാറ്



ലോകം ഫാസ്റ്റ് ഫോര്‍വേഡ് അടിച്ചു മുന്നോട്ട് പോയപ്പോള്‍
നായികമാര്ക്കൊക്കെ പ്രായമായി.
ഇടയ്ക്കെങ്ങോ ‘ഫ്രീസ്’ ആയിപ്പോയ  ഫ്രെയ്മിലെ
ഒരു ജൂനിയര്‍ ആര്ടി്സ്റ്റ് ആയിരുന്നു ഇവള്‍ .
അത് കൊണ്ട് തന്നെ എന്നും പതിനാറുകാരി.

അവസാനിക്കാത്ത കൌമാരം:
സീരിയലൈസ് ചെയ്ത ഒരു കാര്ട്ടൂണ്‍ സ്ട്രിപ്പിലെന്ന പോലെ
(അതോ;സ്ട്രിപ് ചെയ്തിട്ട ഒരു കാര്ട്ടൂണ്‍ സീരിയലോ?)
എഴുതിയവര്‍,വരച്ചവര്‍,തിരനാടകമൊരുക്കിയവരൊക്കെ
മൂത്ത് പഴുത്ത് നരച്ചപ്പോഴും
സമയത്തിന്റെ മാനങ്ങളില്‍
സമാന്തരങ്ങളുടെ ശാപം പേറിയവര്‍;
മിക്കി മിന്നി ബാര്ബി ടിന്ടിന്‍ അങ്ങനെയങ്ങനെ
പിന്നെ ഇവളും.

എന്തായാലും,
കക്കാട് പറഞ്ഞ പോലെ
കാലമിനിയുമുരുളും;
ഒരു സിനിമ റീലിന്റെ വേഗത്തില്‍. ..
മുറ തെറ്റാത്ത മാസക്കുളി പോലെ ഇവളുടെ കഥയും നീണ്ടു പോകും;
ചാക്രികമായി.
ഒടുവില്‍ ആര്ത്തവരക്തവും വറ്റി
ഒരു നാള്‍ ഇവളങ്ങ് മരിച്ചുംപോകും.
അന്നും ഇവള്ക്ക്ം പതിനാറായിരിക്കും പ്രായം.

ജനപ്രിയ കാര്ടൂനണ്‍ സ്ട്രിപ്പ്ലെ
പ്രായമറിയാത്ത,
പേരറിയാത്ത
നായികയെ ഓര്ത്തു ലോകം വിലപിക്കുമോ?
അറിയില്ല.
പക്ഷേ;
അന്ന്;
ഏഴു കല്പ്പങ്ങല്ക്കപ്പുറം
1)മാര്ക്കണ്ടെയന്‍11
ഒരു ശിവലിന്ഗത്തെ
കെട്ടിപ്പിടിച്ചു കൊണ്ട് ചോദിക്കും ;
“ആ നാല്പ്പ്ത് ദിനരാത്രങ്ങളിലൊന്നില്‍
 ആ നാല്പ്പ്ത്തിരണ്ട് പേരില്‍
 ആരായി വന്നാണ് നീയിവളെ
 ഇത്ര ആഴത്തില്‍ അനുഗ്രഹിച്ചതെന്ന്”

   ***********************


1)ധര്‍മരാജന്‍( (അഥവാ യമന്‍ ജീവനെടുക്കാന്‍ കുരുക്ക് എറിഞ്ഞപ്പോള്‍ മാര്‍ക്കന്ടെയന്‍ ശിവലിന്ഗത്തെ മാറോട്അണച്ച് പിടിച്ചുവെന്നും അങ്ങനെ എന്നും പതിനാറായി ഇരിക്കാനുള്ള അനുഗ്രഹം കിട്ടി മ്രിത്യുവെ  ജയിച്ചുവെന്നും പുരാണം.

2013, ഫെബ്രുവരി 18, തിങ്കളാഴ്‌ച

"ഭ്രാന്ത്‌ വരുത്താനുള്ള മരുന്നുണ്ടോ ഡോക്ടറെ"


“ഭ്രാന്ത് വരുത്താനുള്ള മരുന്ന് വല്ലോമൊണ്ടോ ഡോക്ടരേ”
പതിനഞ്ചു വര്‍ഷം മുന്‍പ്‌ നിന്നുള്ള അനിരുദ്ധന്റെ ഈ ചോദ്യം
അന്നേ എനിക്കൊരു തമാശയായി കരുതാമായിരുന്നു.
 പക്ഷേ;
 അയാളുടെ തിളങ്ങുന്ന കണ്ണുകള് ഇതൊരു തമാശയല്ലെന്ന്
 പറഞ്ഞു കൊണ്ടേയിരുന്നു.
 മാത്രമല്ല; ഇന്നത്തെ പോലെ തന്നെ അന്നും
 അനിരുദ്ധനെ ഒരു തമാശക്കരനയിതോന്നിയില്ല

തന്റൊപ്പം പ്രായമുള്ളവന്‍ ഡോക്ടറായി ഞെളിഞ്ഞപ്പോള്‍,
കുശുമ്പ് മൂത്ത് പരീക്ഷിക്കുകയാണെന്നും തോന്നാമായിരുന്നു.
പക്ഷേ;
എന്‍റെ ഉയരവും  നിറവുമുള്ളവന്‍;
    എന്‍റെ പോലെ മീശ മുറിച്ചവന്‍
    എന്റേതു പോലെ ഷര്‍ട്ട്‌ ടക്ക് ഇന്‍ ചെയ്തവന്‍
നെറ്റിയിലെ മായാമുദ്ര പോലത്തെ മുറിപ്പാടിനാല്‍ മാത്രം
എന്നില്‍ നിന്നു വേറിട്ട്‌ നിന്നവന്‍.;
അവന്‍ എന്തിനാണ്  എന്റെ പരീക്ഷകന്‍ ആവുന്നത്?

ആരും  വരാതിരുന്ന എന്റെ ചെറിയ ക്ലിനിക്കിലേക്ക്
അയാള്‍ മാത്രം സ്ഥിരമായി വന്നിരുന്നത്
ഒരിക്കലീ ചോദ്യം എന്റെ നേര്‍ക്കയക്കുവാന്‍ വേണ്ടി
മാത്രമയിരുന്നിരിക്കുമോ?
ആര്‍ക്കറിയാം.

അന്ന് വരെ കണ്ട ഓരോ ഡോക്ടറോടും അനിരുദ്ധന്‍
ഈ ചോദ്യം ചോദിച്ചിരുന്നുവെന്ന് വരുമോ?
അവരൊക്കെ അനിരുദ്ധനെ വലിയ തമാശക്കാരനായി  കരുതിയെന്നും?
അതോ,
ഇനി എന്നോട് മാത്രമാണോ?
ആര്‍ക്കറിയാം..

അല്ലെങ്കില്‍;
അയാളെ പോലെ ഞാനുമീ ചോദ്യം കാലങ്ങളായി
മനസ്സില്‍ സൂക്ഷിക്കുന്നുവെന്നു മനസ്സിലാക്കി
വെറും,വെറുതെ
ഒരു ചോദ്യമങ്ങുന്നയിച്ചെക്കാമെന്ന്
നിനച്ചു വന്നതാകുമോ?
അതും,
ആര്‍ക്കറിയാം.

അറിയവുന്നതിതാണ്;
അനിരുദ്ധനെ അന്വേഷിക്കുക
എന്റെ ബാധ്യതായി മാറിയത്
അന്നാണ്;
അന്ന് മുതലാണ്.

ആദ്യം ആലോചിച്ചതിങ്ങനെ:

ജീവിതം മടുത്ത് മടുത്ത് ഭ്രാന്തായിപ്പോയിരുന്നെങ്കിലെന്നു ആത്മാര്‍ഥമായി
ആഗ്രഹിച്ച ഒരു വെറും പാവമായിരുന്നോ അനിരുദ്ധന്‍?
പക്ഷേ,

  ഒന്നാന്തരമൊരു ജോലിയും സ്നേഹം തുളുമ്പുന്ന വീടും
പുതിയ ബുള്ളറ്റ് ബൈക്കും ഒരാള്‍ക്ക് ഭാരമാവുന്നതെങ്ങനെയാണ്?

ഇനി ചിലപ്പോള്‍;

പ്രണയം തകര്‍ന്നും മരണം ഭയന്നും ഭ്രാന്തില്‍ അഭയം തേടാം
എന്ന് കരുതിയ ഒരു പാവം വിഡ്ഢിയായിരുന്നോ അനിരുദ്ധന്‍?
പക്ഷേ,
നസീമയെന്ന പെണ്‍കുട്ടിയെ സ്നേഹിച്ച് കല്യാണം കഴിച്ചതിന്റെ വിരുന്നുസല്‍ക്കാരക്കുറിപ്പ് എനിക്കും വന്നതായിരുന്നല്ലോ.

ഇനി ചിലപ്പോള്‍;

പകല്‍വെട്ടത്തില്‍ വിളക്കുമായി മനുഷ്യനെ തിരഞ്ഞവനെപ്പോലെ
ആര്‍ക്കോ വേണ്ടി കുരിശേറിയവനെപ്പോലെ
ഒരു തത്വചിന്തകനായിരുന്നോ അനിരുദ്ധന്‍?
പക്ഷേ;
ബുള്ളറ്റിന്റെ പെട്രോളൂറ്റിയതിനു അയല്‍പക്കത്തെ ചെക്കനെ
അവന്‍ തെറി വിളിക്കുന്നത് ഞാനും കേട്ടതായിരുന്നല്ലോ.
തത്വചിന്തകന്മാര്‍ അങ്ങനെ തെറി വിളിക്കുമോ?
(അതും ബുള്ളറ്റിന്റെ പെട്രോള്‍ ഊറ്റിയതിനും മറ്റും!)

 ഇനി ചിലപ്പോള്‍;
കൗമാരതിലെന്നോ രണ്ടു ദിവസം വിരുന്നു പാര്‍ക്കാന്‍ വന്ന്
ആനന്ദത്തിന്റെ മൂര്‍ഛയണിയിച്ച ഉന്മാദത്തെ
അന്നു മുതലിന്നോളം വിരഹത്തോടെ പിന്തുടര്‍ന്നവനാകുമോയിവന്‍?
ചിലപ്പോളായിരിക്കാമല്ലേ?
എന്നെ പോലെ തന്നെ!

ഒരു പക്ഷേ;
    ശുദ്ധമായ വിഭ്രാന്തിയുടെ നിറവ്
    മരുന്നും മദ്യവും വെളുത്ത പുകയും
    തരില്ലെന്ന് വര്‍ഷങ്ങളിലൂടെ തിരിച്ചറിഞ്ഞവന്‍?
ചിലപ്പോളായിരിക്കാമല്ലേ?
എന്നെ പോലെ തന്നെ!

ഒരു പക്ഷേ;
വരുമെന്ന് പറഞ്ഞു മടങ്ങിപ്പോയവളെ
കാത്തിരുന്ന് മുഷിഞ്ഞപ്പോള്‍
വിളിച്ച്ചിറക്കിപോരാന്‍ മരുന്നന്വേഷിച്ചവന്‍?
അതെ,
എന്നെ പോലെ തന്നെ!


ഏതായാലുമിന്നു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം
അനിരുദ്ധനെ കണ്ടു.
അനിരുദ്ധന്‍ ഭ്രാന്തന്‍ ആയില്ല
ഭ്രാന്ത് വരുത്താനുള്ള മരുന്നും കിട്ടിയില്ല.
അതെ,
എന്നെ പോലെ തന്നെ!
അല്ല,
ഞാന്‍ തന്നെ!

വംശാവലി



                                      വംശാവലി

അയാള്‍
അലക്സ്‌ ഹാലിയുടെ (2)വേരുകള്‍ വായിക്കുമ്പോഴല്ല;
വായിച്ച്
ഒരേമ്പക്കവും വിട്ടു
തന്റെ തായ് വേരുകള്‍
കുഴിച്ചു നോക്കാനുറയ്ക്കുമ്പോളാണ്
ഈ കവിത ആരംഭിക്കുന്നത്.

കുഴിച്ചു കുഴിച്ചു ചെന്നപ്പോള്‍
അപ്പനും
അപ്പന്റപ്പനും
അപ്പന്ടപ്പന്റപ്പനുമപ്പുറം
വേരുകള്‍
ഇടത്തോട്ടോ വലത്തോട്ടോയെന്നു
വടക്കോട്ടോ കിഴക്കോട്ടോയെന്നു
മേലോട്ടും നോക്കി നിന്നപ്പോള്‍;
നീ നീയല്ല,
നീ നിന്ടപ്പനാണ്,
നീ നിന്ടപ്പന്ടപ്പനാണ്,
നീ നിന്ടപ്പന്ടപ്പന്ടപ്പനുമാണ്,
നീ അതിനുമപ്പുറമാണ്,
എന്ന് (3)ഉപനിഷത്തുകള്‍ വന്നു വിളിച്ചു പറഞ്ഞു.

പക്ഷേ;
‘‘നീയാരാണെന്നു നിനക്കറിയില്ലെങ്കില്‍
നീയെന്നോട് ചോദിക്കൂ’’ എന്ന്  പറഞ്ഞു കൊണ്ട്
കുതിരവട്ടത്ത് നിന്നെന്നല്ല
ഒരിടത്ത് നിന്നും ആരും വന്നില്ല.
എളുപ്പത്തില്‍ പണി കഴിച്ചിലാക്കുവാന്‍
‘ഗ്രിയോട്ടു’(4)കളെയൊന്നും വഴിയില്‍ കണ്ടതുമില്ല.


അത് കൊണ്ട്;
വില്ലേജാപ്പീസിലെ ആധാരക്കണക്കില്‍;
ആധാര്‍ കാര്ഡി ല്‍;
ശവക്കോട്ടയിലെ കുഴിക്കാണം രെജിസ്റ്ററില്‍;
വാടാമുല്ലകള്‍ മൂടിയ കബര്ക്കു ഴികളില്;
അവയ്ക്ക് മീതെ വിരിച്ച മീസാന്‍ കല്ലുകളില്;
ചെതലിയുടെ താഴ്വരയില്;
ഇബ്ന്‍ ബതുത്തയുടെ യാത്രാവിവരണങ്ങളില്‍;
ഉണ്ണുനീലി സന്ദേശത്തില്;
പുരാവസ്തുമ്യുസിയത്തിലെ
വെറ്റിലചെലല്ത്തില്;പാനീസുവിളക്കില്(5)
ഒക്കെ
അയാള്‍ സ്വയം അന്വേഷിച്ചു നടന്നു.

പക്ഷേ
 അവിടെയൊന്നും;
‘നീയാരാണെന്ന് നിനക്കറിയില്ലെങ്കില്‍
 നീയെന്നോട് ചോദിക്കൂ’വെന്ന്  പറഞ്ഞു കൊണ്ട്
കുതിരവട്ടത്ത് നിന്നെന്നല്ല;
ഒരിടത്ത് നിന്നും ആരും വന്നില്ല.

ഒടുവില്‍,
അലഞ്ഞു തിരിഞ്ഞ് ;
നൂറ്റാണ്ടുകളുടെ പൊടിയടിച്ച്
ശ്വാസം മുട്ടി;
വീട്ടിലെത്തിയപ്പോള്‍
പഴയ തട്ടിന്പുപറത്ത്
ഇത് വരെ നോക്കിയിട്ടില്ലെന്ന് പറഞ്ഞത്
 താഴേക്ക് ചാടിയ ഒരു ചൊറി പിടിച്ച ചിലന്തിയാണ്‌.
പരതി നോക്കിയപ്പോള്‍
കാലം മാറാല ചൂടിച്ച
പഴയ
തട്ടിന്പുറത്ത് നിന്നും
കളിച്ചു തേഞ്ഞ ഒരു കുത്ത് ചീട്ടിന്റെ ബാക്കി കിട്ടി.
ഇത്ര വേഗം എങ്ങനെ മുകളിലെത്തിയെന്നു
അയാളെ പോലും അതിശയിപ്പിച്ചു കൊണ്ട്
 ആ ചൊറി പിടിച്ച ചിലന്തി(6)
ചീട്ടുകൂട്ടത്തിനു കാവലിരിപ്പുണ്ടായിരുന്നു.
എടുത്തോളൂ എടുത്തോളൂ
എന്ന് ചിലച്ചു കൊണ്ട്
ചിലന്തി വഴി മാറി പോയപ്പോള്‍
കളിച്ചു തേഞ്ഞ ചീട്ടുകളുമെടുത്ത്
അയാള്‍ താഴെ മുറിയിലെത്തി.

ആഡുതനും  ക്ലാവറും വെട്ടിക്കളഞ്ഞ്
എഴുമൊന്പതും അങ്ങനെ
അക്കങ്ങളും ചിഹ്നങ്ങളും വെട്ടിക്കളഞ്ഞ്
അയാള്‍ എഴുതാന്‍ തുടങ്ങി.
തൊമ്മന്‍,കുഞ്ഞു കുഞ്ഞപ്പനെന്നിങ്ങനെ
കോരന്‍ ചാമി കണ്ടന്കൊ്രനെന്നിങ്ങനെ
മമ്മദ് സെയ്ത് മാര്ത്താണണ്ഡവര്മ്മൊയെന്നിങ്ങനെ
കൊച്ചു,കുഞ്ഞാലി,വാസ്കോഡഗാമയെന്നിങ്ങനെ
കുപ്പുവും നാണുമൂപ്പരും നാറാണപിള്ളയുമങ്ങനെ
പത്തു നാല്പ്പുത്തി രണ്ടെണ്ണം കഴിഞ്ഞപ്പോഴേക്കും
 ചീട്ടു തീര്ന്നു പോയി.
പഴകിയ,
കളിച്ചു തേഞ്ഞ,
അക്കങ്ങളും ചിഹ്നങ്ങളും വെട്ടിക്കളഞ്ഞ,
'ഒരു കുത്ത് ചീട്ടിന്റെ ബാക്കി'
നാലു വട്ടം കശക്കി
പിന്നെയും,
നാലു വട്ടം കശക്കി
ഒരു
റബ്ബര്‍ ബാന്ഡിട്ടു കെട്ടി
ഷെല്ഫിലെടുത്ത് പൂട്ടി വെച്ചിട്ട്
അയാള്‍ ഉറങ്ങാന്‍ കിടന്നു.
സുഖനിദ്രയായിരുന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍
ഷെല്ഫിലെ
ചീട്ടുകൂട്ടത്തില്‍ നിന്നും
ഒരാഡുതന്‍ രാജാവ്‌
എഴുന്നേറ്റ് വന്നു നിന്ന്
“നീയാരാണെന്ന് നിനക്കറിയില്ലെങ്കില്‍
നീയെന്നോട് ചോദിക്കൂ”വെന്നു
ഉറക്കെയുറക്കെ പറഞ്ഞു തുടങ്ങി.

അല്‍ബി ജോണ്‍

1- വംശാവലി. വംശത്തിലെ അംഗങ്ങളുടെ ക്രമത്തിലുള്ള പട്ടിക.

2-വേരുകള്‍ (Roots-the saga of an American family;Alex Haley)

3-ചാന്ദോഗ്യ ഉപനിഷത്ത്- മകന്‍ എന്ന നീ ഞാന്‍ തന്നെ
ആത്മാനം പുത്രണം മ അസി എന്നോ മറ്റോ ആണ്.

4- griot –oral historians of African villages on whose tales Alex haley’s book largely based on.

5- വെറ്റില ചെല്ലവും പനീസു വിളക്കും പഴയ സംബന്ധമെര്‍പ്പാടിന്റെ അനിവാര്യ ജന്ഗമ വസ്തുക്കളയിരുന്നല്ലോ.

6-ചിലന്തികള്‍ മണ്മറഞ്ഞു പോയ കാരണവന്മാരനെന്ന വിശ്വാസം. ഖസാക്കില്‍ ഓ വി വിജയന്‍ ഇത് പ്രമേയമാക്കുന്നുമുണ്ട്.